നന്മ കല്‍പ്പിക്കുക തിന്മ വിരോധിക്കുക
Sunday 3 September 2023
കൂടോത്ര ഹദീസ് എന്തുകൊണ്ട് സ്വീകരിക്കുന്നില്ല
Sunday 25 April 2021
മുസ്‌ലീങ്ങളെ കുറിച്ചുളള നുണകെട്ടുകള്‍
ദേശീയ തിരഞ്ഞെടുപ്പ് തുടങ്ങി. ഇത് രാഷ്ട്രത്തിന്റെ സമയമാണ്. ലോകത്തെ രണ്ടാമത്തെ മതവിഭാഗമായ മുസ്‌ലീങ്ങളെ കുറിച്ചുളള നുണപ്രചാരങ്ങളും പതിവുപോലെ ശക്തമായി. മുസ്‌ലീങ്ങളെ കുറിച്ചുളള സാമാന്യധാരണ വിഷലിപ്തമാക്കന്നതിലും മുസ്‌ലീം പേടി വ്യാപകമാക്കുന്നതിലും പാശ്ചാത്യമാധ്യമങ്ങളും നമ്മുടെ ദേശീയ മാധ്യമങ്ങളും ഒരേ മാതൃകയാണ് പിന്തുടരുന്നത്.
ലോകത്തിലെ എല്ലായിടെത്തേയും മുസ്‌ലീം ജനവിഭാഗം ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഒരേപോലയാണെന്നാണ് ഈ പ്രചാരണത്തിന്റെ കാതല്‍. സാമാന്യ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നുണകെട്ടുകള്‍ പൊട്ടിക്കാനാളള പെട്ടെന്നുളള ഒരു ശ്രമമാണിത്.
പ്രചാരണത്തിലിരിക്കുന്ന നുണകളും വിശദീകരണവും
നുണ: “മുസ്‌ലീം”രാജ്യങ്ങള്‍ മതേതര രാജ്യങ്ങളല്ല. അവിടങ്ങളിലെ ന്യുനപക്ഷങ്ങളോട് സഹിഷ്ണുത കാണിക്കാതെ “അവര്‍” ന്യൂനപക്ഷങ്ങളായ മറ്റ് രാജ്യങ്ങളില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ആവശ്യപ്പെടുന്നു.
യാഥാര്‍ത്ഥ്യം: പാകിസ്ഥാനേക്കാള്‍ വലുതും ഏകദേശം 25 കോടി മുസ്ലീം ജനസംഖ്യയുമുളള ഇന്തോനേഷ്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. അവിടെ 88 ശതമാനം മുസ്ലീങ്ങളും 9 ശതമാനം ക്രിസ്ത്യാനികളും 3 ശതമാനം ഹിന്ദുക്കളും 2 ശതമാനം ബുദ്ധമതക്കാരുമാണ്.
ജനസംഖ്യ തിരിച്ചുളള ഈ കണക്ക് ഇന്ത്യയുമായി താരതമ്യപെടുത്തുമ്പോള്‍ 80 ശതമാനം ഹിന്ദുക്കളും 13.4 ശതമാനം മുസ്ലീങ്ങളും 2.3 ശതമനം ക്രിസ്ത്യാനികളുമാണ്.
ഇന്തോനേഷ്യയുടെ ദേശീയ മുദ്രവാക്യം “നാനാത്വത്തില്‍ ഏകത്വം എന്നാണ്”. ഇന്തോനേഷ്യയില്‍ ഇടക്കിട സ്‌ഫോടനങ്ങളുണ്ടാവുറുണ്ടെന്നത് ശരിയാണ്, എന്നാല്‍ അത് ഇന്ത്യയിലും സംഭവിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ലോകത്തെ മിക്ക മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങളും തത്വത്തിലും പ്രയോഗത്തിലും മതേതരമാണ്. തുര്‍ക്കി, മാലി, സിറിയ, നൈജര്‍, കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഇതിന് കൂടതല്‍ നല്ല ഉദാഹരണങ്ങളാണ്.
ഔദ്യോഗിക മതം ഇസ്‌ലാം ആയിട്ടും ബംഗ്ലാദേശ് സര്‍ക്കാര്‍ അംഗീകരിച്ച നിയമ സംഹിത മതേതരമാണ്. മറ്റ് പല രാജ്യങ്ങളും ഇതേ രീതികള്‍ പിന്തുടരുന്നുണ്ട്. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ വ്യത്യസ്തമായി മുസ്‌ലീങ്ങള്‍ക്കു മൃഗീയ ഭൂരിപക്ഷമുളള ആറ് രാജ്യങ്ങള്‍ മാത്രമാണ് നിയമനിര്‍മ്മാണം ഇസ്‌ലാമിക നിയമങ്ങളെ അടിസ്ഥാനമാക്കി പ്രയോഗിക്കുന്നത്.
അതായത് കൂടതല്‍ മുസ്‌ലീം രാജ്യങ്ങളും മതേതരമാണ്. മാത്രമല്ല ലോകത്തെ മുസ്‌ലീങ്ങളില്‍ ഭൂരിപക്ഷവും ജീവിക്കുന്നത് മതേതര രാഷ്ട്രങ്ങളിലാണ്.
നുണ: എല്ലാ മുസ്‌ലീങ്ങളും തീവ്രവാദികളായിരിക്കില്ല. എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്‌ലീങ്ങളാണ്.
യാഥാര്‍ത്ഥ്യം: ആരാണ് തീവ്രവാദികളെന്ന് ഇന്ത്യാസര്‍ക്കാറിന്റെ നിര്‍വചനം അംഗീകരിക്കുമ്പോള്‍ ഈ വാദം പൂര്‍ണ്ണമായും ശരിയല്ല. ഇന്ത്യയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമപ്രകാരം ഭീകരവാദികളായി പരിഗണിച്ച നിരോധിച്ചിട്ടുളള സംഘടനകളില്‍ മൂന്നെണ്ണമെങ്കിലും മുസ്ലീം സംഘടനകളാണ്.
ലോകതലത്തില്‍ കൂടതല്‍ ചാവേര്‍ ആക്രമങ്ങള്‍ നടത്തിയ തീവ്രവിഭാഗം ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ ആണ്. നിരീശ്വരവാദ പ്രസ്ഥാനമായ ഈ സായുധ സംഘടനയിലെ ഭൂരിപക്ഷം വരുന്ന അംഗങ്ങളും ഹിന്ദു, ക്രിസ്ത്യന്‍ മതക്കാരാണ്.
ഇന്ത്യയിലെ തീവ്രവാദികളില്‍ കൂടുതലും മുസ്‌ലീങ്ങളാണെന്നതും കളളമാണ്. സൗത്തേഷ്യ ടെററിസറ്റ് പോര്‍ട്ടലിന്റെ 2005 മുതല്‍ 2014 വരെയുളള കണക്കുകള്‍ പ്രകാരം വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ തീവ്ര ഇടതു വാദസംഘടനകളുടെ ആക്രമണത്തില്‍ കൊല്ലപെട്ടവരുടെ കണക്ക് മറ്റ് ആക്രമണങ്ങളില്‍ കൊല്ലപെട്ടവരേക്കാള്‍ ഇരട്ടിയാണ്.
വടക്കു കിഴക്കന്‍ മേഖലയിലെ ഭീകരാക്രമണം നടത്തിവരുന്ന ഉള്‍ഫ പോലുളള സംഘടനങ്ങള്‍ക്കു നേതൃത്വം നല്‍കിവരുന്നത് മേല്‍ജാതി ഹിന്ദുക്കളാണ്. മാത്രമല്ല ഭീകരവാദത്തിന് നിര്‍വചനം സര്‍ക്കാര്‍ ഉപയോഗിക്കുന്നതിലും വൈരുദ്ധ്യമുണ്ട്. 20 പേര്‍ കൊല്ലപെട്ട സംഭവം ഭീകരാക്രമണമാണ്.
എന്നാല്‍ 2002ല്‍ ഗുജറാത്തില്‍ 3000 മുസ്ലീങ്ങള്‍ കൊല്ലപെട്ടതിലും 1984ല്‍ ദില്ലിയില്‍ ആയിരകണക്കിനു സിക്കുകാര്‍ കൊല്ലപെട്ടതും 2008ല്‍ ഒഡീഷയില്‍ 68 പര്‍ കൊല്ലപെട്ടതും മുസഫര്‍ നഗറില്‍ 40 പേര്‍ കൊല്ലപെട്ടതും ഒന്നും തന്നെ ഭീകരവാദമല്ല.
മേല്‍പ്പറഞ്ഞ എല്ലാ ആക്രമണങ്ങളിലും ആസൂത്രണമുണ്ട്. വ്യസ്ഥാപിതമായി ആയുധങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കലാപകാരികള്‍ക്ക് പരിശീലനവും ലഭിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട അവ ഭീകരാക്രമണമാവുന്നില്ല?
നുണ: മുസ്‌ലീങ്ങള്‍ കൂടതല്‍ മതമൗലികവാദികളാണ്, മറ്റ് മതവിശ്വാസികളേക്കാള്‍ മതാത്മകമാണ്.
യാഥാര്‍ത്ഥ്യം: സമീപകാല ചരിത്രം തെളിയിക്കുന്നതും തുറന്നുകാണിക്കുന്നതും ഈ വാദം നുണയാണെന്നാണ്. മാത്രമല്ല ചില അനുഭവങ്ങള്‍ എവിടെന്നാണ് മുസ്‌ലീ മതമൗലികവാദം വരുന്നതെന്നും തുറന്നുകാണിക്കുന്നുണ്ട.
നാല്‍പ്പത് അറുപത് വര്‍ഷങ്ങള്‍ക്കിടയില്‍ പ്രധാനപെട്ട മുസ്‌ലീം വാസ മേഖലകളായ ഇന്തോനേഷ്യയിലും മധ്യപൗരസ്ത്യ ദേശങ്ങളിലും വടക്കന്‍ ആഫ്രിക്കയിലും ഉയര്‍ന്ന വന്ന ശക്തമായ വിമതവിഭാഗങ്ങളെല്ലാം തന്നെ ഇടതുപക്ഷ മതേതര ചിന്താ ധാരയില്‍ നിന്നുളളവയായിരുന്നു.
ഇന്തോനേഷ്യന്‍ കമ്മ്യൂണിസറ്റ് പാര്‍ട്ടി, ഈജിപ്തിലെ നാസറിസ്റ്റ് പാര്‍ട്ടി, ഇറാഖിലെയും സിറിയയിലെയും ബാത്തിസ്റ്റ് പാര്‍ട്ടി, ഇറാനിലെ മുഹമ്മദ് മൊസാദിഖ് എന്നീ സംഘടനങ്ങള്‍ തികച്ചും മതേതര ഇടതുപക്ഷ സ്വഭാവം പുലര്‍ത്തുന്നവയായിരുന്നു.
ഈ രാജ്യങ്ങളിലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കെതിരെ അമേരിക്കയും സാമന്ത രാജ്യമായ സൗദി അറേബ്യയും മറ്റ് തീവ്ര മതമൗലികവാദ സംഘടനകളുമായിരുന്നു രംഗത്തുണ്ടായിരുന്നത്. ഈ ഇടത് മതേതര പ്രസ്ഥാനങ്ങളെ ഉന്‍മൂലനം ചെയ്യ്തത് അമേരിക്കയുടെ നേതൃത്തിലുളള സാമ്പത്തികവും സായുധപരമായ സഹായത്തോടയായിരുന്നു.
യാസര്‍ അറഫാത്തിന്റെ നേതൃത്വത്തില്‍ ഫലസ്തീനിലുണ്ടായിരുന്ന മതേതര ഇടതുപക്ഷപ്രസ്ഥാനത്തിനുപകരം ഹമാസിനെ ഉയര്‍ത്തികൊണ്ടുവന്നതിനു പിന്നില്‍ ഇസ്രായേലിന്റെ ചാരസംഘടനയായിരുന്നു.
അഫ്ഗാനിസ്ഥാനിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ത്ത് ഇസ്‌ലാമിക മൗലികവാദം വളര്‍ത്തുന്നതിനായി 1980കളില്‍ അമേരിക്ക പണവും അയുധങ്ങളും ഒഴുക്കി. അല്‍ഖ്വായ്ദ എന്ന ഭീകരവാദ സംഘടനക്ക് രൂപം നല്‍കിയതും അമേരിക്കയായിരുന്നു.
അതേസമയം തന്നെ പാകിസ്ഥാനിലെ സിയാ ഭരണകൂടത്തെ തീവ്രമായ ഇസ്ലാമികവല്‍ക്കരണത്തിലേക്ക് നയിച്ചതും അമേരിക്കയായിരുന്നു.
മധ്യേഷ്യയിലെ എല്ലാ ഇടതുപക്ഷപ്രസ്ഥാനങ്ങളേയും തകര്‍ത്തുകൊണ്ട് മതമൗലിക പ്രസ്ഥാനങ്ങളെ വളര്‍ത്തിയതും അമേരിക്കന്‍ നയതന്ത്രത്തിന്റെ ഫലമായിരുന്നു. സര്‍വ്വോപരി ഹിന്ദുത്വത്തെപോലെ ക്രിസ്ത്യന്‍ മതമൗലികവാദം പോലെ ഇസ്‌ലാമിക മതമൗലികവാദവും വലതുപക്ഷ രാഷ്ടീയ പ്രതിഭാസം തന്നെയായിരുന്നു.
കുരിശുയുദ്ധവും അതിനെ തുടര്‍ന്നു ഇന്ത്യയില്‍ സാമ്രാജ്യമുണ്ടാക്കണമെന്നും കൊതിച്ച വെളളക്കാര്‍ കെട്ടിയുണ്ടാക്കിയ നുണകളാണ് ഇത്തരം വ്യാജബോധ നിര്‍മ്മിതിക്കു പിന്നില്‍. അവയൊന്നും ഇന്നും ഇഴപിരിച്ച് പരിശോധനക്കു വിധയമാക്കാതെ സത്യമായി തുടരുന്നു.
നുണ: മുസ്‌ലീങ്ങളാണ് ആദ്യം ആക്രമണം നടത്തുന്നത്. ഹിന്ദുക്കള്‍ സ്വയം പ്രതിരോധിക്കുന്നതിനായി തിരിച്ചടിക്കുക മാത്രമാണ്.
യാഥാര്‍ത്ഥ്യം: നിരന്തരമായി ഭീകരാക്രമണങ്ങള്‍ നടത്തുന്ന എല്ലാ ഗ്രൂപ്പുകളും “തിരിച്ചടി” “സ്വയംരക്ഷ” എന്നീ ന്യായങ്ങളിലാണ് കൂട്ടനരഹത്യ നടത്തിവരുന്നത്. സെപ്തമ്പര്‍ 11 ആക്രമണത്തിന് തിരിച്ചടിയായാണ് അമേരിക്കയും സഖ്യകക്ഷികളും ഇറാഖിലും അഫ്ഗാനിലും ലക്ഷകണക്കിനാളുകളെ കൊന്നുതളളിയത്.
ഗുജറാത്തിലെ കൂട്ടകൊലയക്ക് തിരിച്ചടിയായി സഫോടനം നടത്തുമെന്ന് ഈ മെയില്‍ ലഭിച്ചുവെന്ന പ്രചാരണം മുതലെടുത്താണ് 2008ല്‍ ദില്ലിയിലും അഹമ്മദാബാദിലും സഫോടനങ്ങളുണ്ടായത്. 2008ല്‍ ഒഡീഷയില്‍ ക്രിസ്ത്യാനികളെ കൂട്ടകശാപ്പിനു വിധേയമാക്കിയത് വി.എച്.പി നേതാവിന്റെ വധത്തിന് തിരിച്ചടിയായാണ്.
ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഇതേ തിരിച്ചടി കാരണം പറഞ്ഞാണ് നാസി ജര്‍മ്മനിയില്‍ ആയിരകണക്കിനു ജൂതന്മാര്‍ കൊല്ലപെടുകയും അത്രതന്നെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തത്.
തിരിച്ചടിയാണെന്നും സ്വയം പ്രതിരോധമാണെന്നുമുളള ധാരണ സൃഷ്ടിക്കാതെ ആര്‍ക്കും ആരെയും അക്രമിക്കാനാവില്ല. ഇക്കാരണത്താലാണ് ഇത്തരം നുണപ്രചാരണം വ്യാപകമാവുന്നത്. ശിവസേനയും എം.എന്‍.എസും ബിഹാരികളെ ആക്രമിക്കുമ്പോള്‍ ഹിന്ദൂക്കള്‍ തിരിച്ചടിക്കുക മാത്രമാണെന്ന പ്രചാരണം പൊളിയുകയല്ലേ?
വടക്കു കിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരെ ദില്ലിയില്‍ നടക്കുന്ന ആക്രമങ്ങള്‍ക്കു തിരിച്ചടിയായി അവരുടെ സായുധസേന പ്രത്യാക്രമണം നടത്തിയാല്‍ അത് അംഗീകരിക്കാനാവുമോ? കൂട്ടബലാത്സംഗവും അത്തരം ആക്രോശങ്ങളും “തിരിച്ചടി”യായും “സ്വയം പ്രതിരോധ” മായും എങ്ങനെ കണക്കാക്കും.
നുണ:മതത്തിന്റെ പേരില്‍ ഹിന്ദു ആരെയും വധിക്കുന്നില്ല. അതു ചെയ്തുവരുന്നത് മുസ്‌ലീങ്ങളാണ്. കാരണം അവരുടെ മതം അവരോട് അത് ആവശ്യപ്പെടുന്നു.
യാഥാര്‍ത്ഥ്യം: 2002ല്‍ ഗുജറാത്തിലും 1984 ല്‍ ദില്ലിയുടെ നഗരപ്രാന്തപ്രദേശങ്ങളിലും 1989ല്‍ ഭഗല്‍പ്പൂരിലും നടന്ന കലാപങ്ങളില്‍ കൊല്ലപെട്ടവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളും സിക്കുകാരുമായിരുന്നു.
അതുപോലെ സമീപകാലത്തു ഹിന്ദു സംഘടനകള്‍ പലയിടങ്ങളിലായി നടത്തിയ സ്‌ഫോടനങ്ങള്‍ ശ്രദ്ധിക്കുക. അഹിന്ദുക്കളെ കൊല്ലുകയെന്ന പേരില്‍ അരങ്ങേറിയ കൂട്ടക്കശാപ്പായിരുന്നു അവിടങ്ങളിലെല്ലാം നടന്നതെന്നു വ്യക്തം.
അത്തരം കൊലകള്‍ ഹിന്ദുയിസം ആവിശ്യപെട്ടതിന്റെ പേരിലാണെന്നു പറഞ്ഞാല്‍ അതു ശരിയാകുമോ? ശരിയാവില്ലെന്നതു വ്യക്തം. കാരണം അത്തരം നരഹത്യങ്ങള്‍ മതത്തിന്റെ വേഷമണിഞ്ഞുകൊണ്ടരങ്ങേറുന്ന രാഷ്ടീയ പദ്ധതികളാണ്. മുസ്‌ലീങ്ങള്‍ നടത്തുന്ന ആക്രമങ്ങളും മറിച്ചല്ല.
എല്ലാമതവിഭാഗങ്ങള്‍ക്കും മറ്റു മതവിഭാഗങ്ങളെ ആക്രമിക്കാനുളള ത്വര പലപ്പോഴും അവരുടെപുണ്യഗ്രന്ഥങ്ങളും പ്രേരണയാവുന്നുണ്ട്. അത്തരം പ്രേരണ എല്ലാ മതഗ്രന്ഥങ്ങളിലുമുണ്ട്. സ്ത്രീകളേയും ദലിതുകളേയും ഉന്മൂലനം ചെയ്യാനുളള പ്രേരണ നല്‍കുന്ന സൂചനകള്‍ മനുസ്മൃതിയിലുണ്ട.
പഴമ നിയമത്തില്‍ ജൂതര്‍ അല്ലാത്തവരെ ഉനമൂലനം ചെയ്യാനുളള പ്രേരണയുണ്ട്. ഇതിനര്‍ത്ഥം എല്ലാ മതാനുയായികളും അവരവരുടെ ഗ്രന്ഥങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പിന്തുടരുന്നു എന്നല്ല. മതഗ്രന്ഥങ്ങള്‍ പിന്‍പറ്റി എല്ലാ ഹിന്ദുക്കളും അഹിന്ദുക്കളെ വേട്ടയാടുന്നില്ല. ക്രിസ്ത്യാനികളും അങ്ങനെ ചെയ്യുന്നില്ല.
അതുപോലെ തന്നെ മുസ്‌ലീംങ്ങളും മതതാല്‍പര്യങ്ങള്‍ക്കുവേണ്ടി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നില്ല.
നുണ: ഹിന്ദുക്കള്‍ ദുര്‍ബലരും വിഘടിതരുമാവുമ്പോള്‍ മുസ്ലിങ്ങള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്നു.
യാഥാര്‍ത്ഥ്യം: എല്ലാ തിരഞ്ഞെടുപ്പ് പഠനങ്ങളും തെളിയിക്കുന്നത് മുസ്‌ലീങ്ങള്‍ വോട്ടുചെയ്യുന്നതിന്റെ മാനദണ്ഡങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെ മികവ്, അവര്‍ ഇഷ്ടപെടുന്ന രാഷ്ടീയപാര്‍ട്ടി എന്നിങ്ങനെയാണ്.
മറ്റേതു വിഭാഗങ്ങളേയും പോലെ മുസ്‌ലീങ്ങളും ഐക്യബോധത്തോടയല്ല അനുഷ്ടാനങ്ങള്‍ ആചരിക്കുന്നത്. അതുപോലെ തന്നെ ഇന്ത്യയിലെ മറ്റ് സമുദായങ്ങളെ പോലെ മുസ്‌ലീങ്ങള്‍ക്കിടയിലും ജാതി, ലിംഗം, പ്രദേശം, ഭാഷാ വൈവിദ്ധ്യം പ്രകടമാണ്.
മുസ്‌ലീങ്ങള്‍ ഐക്യം പുലര്‍ത്തുന്നുണ്ടെങ്കില്‍ പാര്‍ലിമെന്റില്‍ അവര്‍ക്ക് ശക്തമായ പ്രാതിനിധ്യം ഉണ്ടാവുമായിരുന്നു.
വാസ്തവത്തില്‍ ജനസംഖ്യയുടെ 13 ശതമാനത്തോളം മുസ്‌ലീങ്ങളുണ്ടായിട്ടും ഇപ്പോള്‍ കാലവധി അവസാനിക്കുന്ന ലോക്‌സഭയില്‍ 5.5 ശതമാനം മുസ്‌ലീം പ്രതിനിധികളെ ഉളളൂ.
വലിയ നഗരങ്ങളിലെ ചേരികളില്‍ മുസ്‌ലീങ്ങള്‍ ഒന്നിച്ചു താമസിച്ചു കാണുന്നതിനെ അവര്‍ കൂട്ടമായി താമസിക്കാന്‍ തിരെഞ്ഞടുക്കുന്നതായാണ് ചിത്രീകരിക്കുന്നത്. ഇതിനു പ്രധാന കാരണം അവര്‍ തമ്മിലുള്ള ഐക്യമല്ല, പകരം നിരന്തരമായ വിവേചനത്തിന്റെ ഫലമാണത്.
ഇനി വോട്ടിന്റെ കാര്യമെടുത്താല്‍ സുരക്ഷിതത്വം ആഗ്രഹിക്കുന്നതു കൊണ്ട് അവര്‍ ബി.ജെ.പിക്കോ ശിവസേനക്കോ വോട്ട് ചെയ്യാറില്ല. അത് കോമണ്‍ സെന്‍സിന്റെ കാര്യമാണ്. അവരെ വിദേശികളെന്നും ഭീകരവാദികെളെന്നും രാജ്യദ്രോഹികളെന്നും മുദ്രകുത്തി അവഗണിക്കുന്ന രാഷ്ടീയ പാര്‍ട്ടികള്‍ക്കെങ്ങനെ അവര്‍ വോട്ടു രേഖപ്പെടുത്തും.
നുണ: സര്‍ക്കാര്‍ മുസ്‌ലീം പ്രീണനം നടത്തുന്നു. അവരെ അതിയായി ലാളിക്കുന്നു.
യാഥാര്‍ത്ഥ്യം: ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത് മുസ്‌ലീങ്ങള്‍ക്കെതിരായി വ്യവസ്ഥാപിതമായ വിവേചനം നടക്കുന്നുണ്ടെന്നാണ്. മുസ്‌ലീം വാസമേഖലയില്‍ ബസ്‌റ്റോപ്പ്, റോഡുകള്‍, ബാങ്കുകളുടെ ശാഖകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ അനുവദിക്കുന്നിതില്‍ കൃത്യമായ വിവേചനമുണ്ടായിട്ടുണ്ടെന്നാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍.
ഹിന്ദുഭൂരിപക്ഷ മേഖലയില്‍ അനുവദിക്കുന്ന സൗകര്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ തൊട്ടടുത്തെ മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ അനുവദിക്കുന്ന സൗകര്യങ്ങള്‍ തുലോം തുച്ചമാണ്. ഐ.എ.എസ് ഓഫീസര്‍മാരില്‍ മൂന്ന് ശതമാനം മാത്രമാണ് മുസ്‌ലീംകളുള്ളത്. ഐ.പി.എസുകാരാകട്ടെ നാല് ശതമാനവും.
2007ല്‍ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലിയില്‍ വന്ന ഒരു പഠനത്തില്‍ പറയുന്നത്, സ്വകാര്യ കമ്പനികള്‍ പ്രസിദ്ധീകരിച്ച 548 തൊഴില്‍ പരസ്യങ്ങള്‍ക്ക് ഒരേ യോഗ്യതകള്‍ ഉള്ള മൂന്ന് വീതം അപേക്ഷകള്‍ ആ ലേഖകര്‍ അയച്ചതിനേക്കുറിച്ചാണ്.
ഒരാള്‍ക്ക് സവര്‍ണ ഹിന്ദുനാമവും രണ്ടാമത്തെയാള്‍ക്ക് ദളിത് നാമവും മൂന്നാമത്തെയാള്‍ക്ക് മുസ്‌ലിം നാമവും ഇട്ടാണ് അപേക്ഷകള്‍ അയച്ചത്. ഉപരിവര്‍ഗ്ഗ ഹിന്ദുപേരുകളിലെ എല്ലാവരേയും ഇന്റര്‍വ്യൂവിന് വിളിച്ചപ്പോള്‍ ദളിതരെ മൂന്നില്‍ രണ്ടായും മുസ്‌ലിംകളെ മൂന്നിലൊന്നായും ചുരുങ്ങി.
നുണ: ജമ്മു കാശ്മീരില്‍ ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാന്‍ പറ്റില്ല.
യാഥാര്‍ത്ഥ്യം: കാശ്മീരില്‍ കാശ്മീരുകാരല്ലാത്തവര്‍ക്കാര്‍ക്കും ഭൂമി വാങ്ങാന്‍ കഴിയില്ല. ഹിമാചല്‍ പ്രദേശിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരാഖണ്ഡിലും ഇത് തന്നെയാണ് നിയമം.
ദുര്‍ബലരായ പ്രാദേശിക ജനങ്ങളെ സംരക്ഷിക്കാനുള്ള ഗംഭീരമായ നിയമങ്ങളിലൊന്നാണിത്. ഇതുണ്ടായിട്ടും ആദിവാസികളുടെ ഭൂമിയും മറ്റും തട്ടിയെടുക്കുന്നവരാണ് നമുക്കിടയിലെ മാന്യര്‍.
നുണ: മുസ്‌ലിം പുരുഷന്‍മാര്‍ ഒന്നിലധികം വിവാഹം കഴിക്കുന്നതുകൊണ്ട് മുസ്‌ലിം ജനസംഖ്യ ഹിന്ദുക്കളുടെതിനേക്കാള്‍ വേഗത്തില്‍ വര്‍ധിക്കുന്നു.
ഒരേ സാമ്പത്തിക നിലവാരമുള്ള ഹിന്ദു, മുസ്‌ലിം യുവതികള്‍ക്ക് ഒരേ തരത്തിലുള്ള പ്രത്യുത്പാദനക്ഷമതയാണുള്ളതെന്നാണ് സര്‍ക്കാര്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പിന്നെ എങ്ങനെയാണ് മുസ്‌ലിംകള്‍ മാത്രം പെറ്റു കൂട്ടുന്നത്? ദാരിദ്ര്യവും ജനസംഖ്യാ വര്‍ധനവും തമ്മിലാണ് ബന്ധം എന്നതാണ് വാസ്തവം.
കേരളത്തില്‍ ദാരിദ്ര്യം താരതമ്യേന കുറവായതു കൊണ്ട്, കേരളത്തിലെ മുസ്‌ലിം ജനസംഖ്യ 25 ശതമാനമുണ്ടായിട്ടും കേരളത്തിലെ ജനസംഖ്യാ വര്‍ധനവ് ദേശീയ ശരാശരിയേക്കാള്‍ വളരെയധികം കുറവാണ്.
സത്യത്തില്‍ തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള മുസ്‌ലിം ജനസംഖ്യാ വര്‍ധനവ്; ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ഹിന്ദു ജനസംഖ്യാവര്‍ധനവിനേക്കാള്‍ കുറവാണ്.
ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കിടയില്‍ 5.8 ശതമാനം പേര്‍ ബഹുഭാര്യാത്വം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ മുസ്‌ലിംകളിലത് 5.73 ശതമാനം മാത്രമാണെന്ന് എന്‍.ഇ.എച്ച്.എസ് ഇതു സംബന്ധമായി നടത്തിയ പഠനത്തില്‍ വ്യകതമായിട്ടുണ്ട്.
നുണ: മുസ്‌ലിങ്ങള്‍ക്ക് അവരുടെ രാജ്യമായ പാക്കിസ്ഥാന്‍ ലഭിച്ചതു കൊണ്ട് അവര്‍ ഇന്ത്യ വിടണം
യാഥാര്‍ത്ഥ്യം: ഹിന്ദു മഹാസഭക്കാരാണ് ആദ്യം ഹിന്ദുക്കള്‍ക്കും മുസ്‌ലീംകള്‍ക്കും വെവ്വേറെ രാജ്യം എന്ന ആവശ്യമുയര്‍ത്തിയത്. 1905ല്‍ സഭയുടെ പ്രസിന്റായിരുന്ന ഭായ് പരമാനന്ദ് ഈ ആവശ്യമുന്നയിക്കുകയുണ്ടായി. 1940വരെയും മുസ്‌ലിം ലീഗ് ഈ ആവശ്യം ഉുന്നയിക്കുകയുണ്ടായില്ല. ഇന്ത്യയിലുള്ള നിരവധി മുസ്‌ലിംകള്‍ ദ്വിരാഷ്ട്ര വാദത്തെ എതിര്‍ക്കുകയാണ് ചെയ്തത്.
[] ഇന്ത്യയിലെ പ്രമുഖ മുസ്‌ലീം മതപാഠശാലയായ ദയൂബന്ദ് പ്രസ്ഥാനം ഇന്ത്യയെ വിഭജിക്കുന്നതിനെതിരായിരുന്നു. കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്ന മൗലാനാ അബുല്‍ കലാം ആസാദും ഈ ആശയക്കാരനായിരുന്നു.
ചുരുക്കത്തില്‍, മുസ്‌ലിംകള്‍ മറ്റെല്ലാവരെയും പോലെ സാധാരണക്കാരായ മനുഷ്യര്‍ തന്നെയാണ്. അതായത്, വിവിധ രൂപത്തില്‍ ചിന്തിക്കുകയും സ്വതന്ത്രവും വിശേഷവുമായ ബുദ്ധിശക്തി ഉപയോഗിക്കുകയും ചെയ്യുന്നവര്‍.
മുസ്‌ലീങ്ങള്‍ക്കെതിരായ വെറുപ്പിന്റെ സുവിശേഷം ഉയര്‍ത്തിപ്പിടിക്കുന്നവരെ തിരിച്ചറിയേണ്ടതും സമുദായങ്ങള്‍ക്കിടയിലും സമുദായങ്ങള്‍ക്കുപരിയായും മനുഷ്യരുടെ ഐക്യം വിപുലപ്പെടുത്തുക എന്നത് സമാധാനപൂര്‍ണമായ ജീവിതം ഉറപ്പ് വരുത്തുന്നതിന് അത്യന്താപേക്ഷിതമാണെന്നു ചുരുക്കം.
കടപ്പാട് : കഫീല. ഒ.ആര്‍.ജി
പ്രത്യേക നന്ദി: ജി.പി രാമചന്ദ്രന്‍
Friday 23 April 2021
ഖുര്‍ആന്‍ ഇങ്ങനെ ഓതണം...
ഖുര്ആന് ഇങ്ങനെ ഓതണം...